“അക്ഷര ജാലകം” എന്ന പംക്തിയിൽ ശ്രീ. എം.കെ. ഹരികുമാർ എഴുതിയ ‘യാഥാർത്ഥ്യം വേശ്യയോ’ എന്ന ലേഖനത്തിലെ ചില ഭാഗങ്ങളാണ്. ചുവടെ ചേർത്തിരിക്കുന്നത്. മാന്യ വായനക്കാരുടെ - പ്രത്യേകിച്ചു കവികളുടെ- പ്രതികരണം അറിയുവാൻ ആഗ്രഹമുണ്ട്.
"ഏതു പരീക്ഷണവും
കുറെ കഴിയുമ്പോൾ ചീയും. അതു മനുഷ്യന്റെ
ആവശ്യങ്ങൾക്ക് പോരാതെ വരും. അപ്പോൾ വിണ്ടും കണ്ടെത്തണം.സ്വയം
പഴയതാകാതിരുന്നാൽ വലിയ വലിയ ലോകങ്ങൾ എങ്ങനെ ഉയിരെടുക്കുന്നു
എന്ന് മനസ്സിലാക്കാം.ആപ്രതീക്ഷിതവും അവിചാരിതവുമായ കൂടിച്ചേരലിലൂടെ സർഗാത്മകതയിലെത്താം.സർഗാത്മകത
ഒരു രാഗ നിമ്മിതിയാണ്. അതു നമ്മുടെ ദൈനംദിന സാന്നിദ്ധ്യങ്ങൾക്കു
മുകളിൽ വ്യത്യസ്തമായ ഒരു ലോകത്തെ
അന്വേഷിക്കുകയാണ്.
ഛന്ദസ്സല്ല , ഛന്ദസ്സിനു പുറത്തുള്ള പരുഷമായ തലങ്ങളാണ്
ആരായേണ്ടത്. പിതാവ് കാലു തല്ലിയൊടിച്ച് ആശുപത്രിയിൽ കഴിയുന്ന ഒരു ബാലൻ കാകളി പാടണോ?
ഗീതാത്മകതയെ നാം പരിഹസിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്. വൃത്തത്തിലും ഈണത്തിലും പാടി ഉറക്കേണ്ടജീവിതാവസ്ഥയുടെ കലയാണോ പിതാവിന്റെ ചവിട്ടുകൊണ്ട് മരണാസന്നനായി കഴിയുന്ന കുട്ടിയുടേത്?
കേരളത്തിന്റെ ആത്മനിന്ദയും ചതിയും കരാളതയും തുടിച്ചുനിൽക്കുന്ന അവസ്ഥകൾ കണ്ടിട്ടു അതിനെയൊക്കെ പദ്യവൽക്കരിച്ച് ഈണമായി ആഘോഷിക്കുന്നത് ജീവിതത്തെ പരിഹസിക്കുന്നതിനു തുല്യമല്ലേ?
വല്ലാതെ ചതിക്കപ്പെട്ട് അപമാനിതനായി തലതാഴ്ത്തി നിൽക്കുമ്പോൾ ഒരുവൻ വഞ്ചിപ്പാട്ട് പാടണോ? കളകാഞ്ചിയിൽ സ്വാനുഭവങ്ങളെ പൊലിപ്പിക്കണോ?
ഗീതാത്മകതയെ നാം പരിഹസിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്. വൃത്തത്തിലും ഈണത്തിലും പാടി ഉറക്കേണ്ടജീവിതാവസ്ഥയുടെ കലയാണോ പിതാവിന്റെ ചവിട്ടുകൊണ്ട് മരണാസന്നനായി കഴിയുന്ന കുട്ടിയുടേത്?
കേരളത്തിന്റെ ആത്മനിന്ദയും ചതിയും കരാളതയും തുടിച്ചുനിൽക്കുന്ന അവസ്ഥകൾ കണ്ടിട്ടു അതിനെയൊക്കെ പദ്യവൽക്കരിച്ച് ഈണമായി ആഘോഷിക്കുന്നത് ജീവിതത്തെ പരിഹസിക്കുന്നതിനു തുല്യമല്ലേ?
വല്ലാതെ ചതിക്കപ്പെട്ട് അപമാനിതനായി തലതാഴ്ത്തി നിൽക്കുമ്പോൾ ഒരുവൻ വഞ്ചിപ്പാട്ട് പാടണോ? കളകാഞ്ചിയിൽ സ്വാനുഭവങ്ങളെ പൊലിപ്പിക്കണോ?
നമ്മുടെ അതിരുകളെ ഭേദിക്കാനാണ് എഴുതേണ്ടത്.
ഇത് എപ്പോഴും പ്രായോഗികമല്ലെന്നറിയാം.
എങ്കിലും ഒരു borderless whole ഉണ്ടാക്കാൻ പ്രയത്നിക്കുക എന്നതായിരിക്കണം ലക്ഷ്യം. ഇതൊന്നുമല്ല അതിർത്തി.
അതു വിവിധ സംസ്കാരങ്ങളിലും നാടുകളിലുമായിചിതറിക്കിടക്കുന്നു.അല്ലെങ്കിൽ അതിർത്തി ഉണ്ടായിക്കൊള്ളണമെന്നില്ല.
ഒരു നിശ്ചിതമേഖലയുടെ വളർത്തുപുത്രനാകാൻ എന്തിനു ശ്രമിക്കണം?
മലയാളസാഹിത്യത്തിന്റെ പരാധീനത അതിനു ഇപ്പോഴും അതിർത്തിക്കപ്പുറത്തേക്ക് നോക്കാൻ പറ്റുന്നില്ല എന്നതാണ്. ലോകം വലുതാകുന്നത് അതിന്റെ ദൃഷ്ടി പഥത്തിലില്ല.
എപ്പോഴും ഗ്രാമത്തിലേക്ക് ഓടുകയാണ്.
എഴുത്ത് എന്ന കലയുടെ ചരിത്രപരമായ വ്യവസ്ഥയിൽ സ്വയമേ ഉണ്ടാകുന്ന അർത്ഥങ്ങളുടെ ആനുകൂല്യത്തിൽ നിന്ന് വഴുതി മാറാൻ സാഹിത്യത്തിനാവണം.അല്ലെങ്കിൽ അത് ഗതാനുഗതികത്വത്തിന്റെ ചെളിക്കുണ്ടിൽ പുതഞ്ഞുപോകും."
ഇത് എപ്പോഴും പ്രായോഗികമല്ലെന്നറിയാം.
എങ്കിലും ഒരു borderless whole ഉണ്ടാക്കാൻ പ്രയത്നിക്കുക എന്നതായിരിക്കണം ലക്ഷ്യം. ഇതൊന്നുമല്ല അതിർത്തി.
അതു വിവിധ സംസ്കാരങ്ങളിലും നാടുകളിലുമായിചിതറിക്കിടക്കുന്നു.അല്ലെങ്കിൽ അതിർത്തി ഉണ്ടായിക്കൊള്ളണമെന്നില്ല.
ഒരു നിശ്ചിതമേഖലയുടെ വളർത്തുപുത്രനാകാൻ എന്തിനു ശ്രമിക്കണം?
മലയാളസാഹിത്യത്തിന്റെ പരാധീനത അതിനു ഇപ്പോഴും അതിർത്തിക്കപ്പുറത്തേക്ക് നോക്കാൻ പറ്റുന്നില്ല എന്നതാണ്. ലോകം വലുതാകുന്നത് അതിന്റെ ദൃഷ്ടി പഥത്തിലില്ല.
എപ്പോഴും ഗ്രാമത്തിലേക്ക് ഓടുകയാണ്.
എഴുത്ത് എന്ന കലയുടെ ചരിത്രപരമായ വ്യവസ്ഥയിൽ സ്വയമേ ഉണ്ടാകുന്ന അർത്ഥങ്ങളുടെ ആനുകൂല്യത്തിൽ നിന്ന് വഴുതി മാറാൻ സാഹിത്യത്തിനാവണം.അല്ലെങ്കിൽ അത് ഗതാനുഗതികത്വത്തിന്റെ ചെളിക്കുണ്ടിൽ പുതഞ്ഞുപോകും."





