നീലമുകിൽ തൊട്ടിലാട്ടി, താരാ-
ജാലങ്ങൾ താരാട്ടു പാടി,
മാനത്തെ പൂമരച്ചോട്ടിൽ പണ്ടൊ-
രോമനത്തിങ്കളുറങ്ങി
വാർമുടി മന്ദമുഴിഞ്ഞു
തൂമന്ദഹാസമരന്ദം വീണ്ടു-
മോമലിൻ ചുണ്ടിൽ വഴിഞ്ഞു
ഓമൽക്കിനാവിന്റെ പൂക്കൾ തേടി
ഓണക്കരിന്തുമ്പി പാറി
താമരപ്പൂന്തൊട്ടിലാട്ടി വെള്ളി-
യോളം വളകൾ കിലുക്കി
അമ്മിഞ്ഞപ്പാലുമണക്കും ചുണ്ടി-
ലുമ്മ തരാൻ വരുമച്ഛൻ
ഒന്നുറങ്ങോമനക്കുഞ്ഞേ, എന്റെ
ജന്മസാഫല്യം നീയല്ലേ ?