ആകെ പേജ്‌കാഴ്‌ചകള്‍

2014, ജൂൺ 6, വെള്ളിയാഴ്‌ച

വിരുന്നുകാരി



വിഷാദമെൻ വിപഞ്ചിയിൻ
വിമൂകരാഗമായ് സഖീ
വിദൂരെയെൻ വിഭാതമായ്
വരൂ പ്രിയേ മനോഹരീ
ഒരായിരം പ്രതീക്ഷതൻ
കിനാവുകണ്ടുണർന്നു നാം
അതാകവെ തകർന്നുവോ
വൃഥാ മനം തളർന്നുവോ ?
കരിഞ്ഞ മുല്ലവല്ലികൾ
വിരിഞ്ഞു മന്ദഹാസമായ്
അകന്നു നില്പതെന്തു നീ
മറഞ്ഞ ചന്ദ്രബിംബമായ് ?
വിരുന്നുകാരിയായി നീ
വരുന്ന നല്ലനാളിനായ്
ഇതാ, ഹൃദന്തവാതിൽ ഞാൻ
തുറന്നുവച്ചു കാത്തിടാം................



10 അഭിപ്രായങ്ങൾ:

  1. ഒരു പുല്ലാംകുഴൽ നാദത്തിന്റെ മധുരിമ പോലെ
    വിരുന്നുകാരി വരട്ടെ..

    കവിത വളരെ ഇഷ്ടമായി സാർ..

    മറുപടിഇല്ലാതാക്കൂ
  2. സമ്മോഹസാരം സുരഭീശൃംഗാരം
    ഭാവുകമീ രംഗം...
    സഖീ... അലരിട്ടു മന്ദാരം;
    നിലാക്കുളിരിട്ടു നീഹാരം... ( ഇതൊരു സിനിമാ ഗാനശകലമാ..)

    വിഷാദവും, മന്ദഹാസവും, പ്രതീക്ഷയുമൊക്കെ പ്രണയത്തിന്റെ പ്രിയ തോഴിമാർ തന്നെ. :) :) ഇവിടെ, ആ പ്രിയസഖികളോടൊപ്പം തന്നെ, പ്രണയത്തെ കവി അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്നു ; അനുവാചകഹൃദയങ്ങൾ കവരുന്നൊരു കാവ്യമനോഹരിയായി..!! :) :)

    വളരെയിഷ്ടമായി ഈ പ്രണയകാവ്യം.



    ശുഭാശംസകൾ സർ........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത് ഒരു ഓഡിയോ സി.ഡി.ക്ക് വേണ്ടി എഴുതിയതാണ് .നന്ദി

      ഇല്ലാതാക്കൂ