ആകെ പേജ്‌കാഴ്‌ചകള്‍

2015, മേയ് 13, ബുധനാഴ്‌ച

പാദമുദ്ര


എത്രനേരമായ് നിന്നെ
കാത്തു ഞാനിരിക്കുന്നു
എത്തുവാൻ വൈകുന്നെന്തു
നീയെന്റെ പ്രിയതോഴി ?

കൺചിമ്മിച്ചിരിപ്പാണു
താരകൾ, സന്ധ്യാംബരം
കുങ്കുമക്കുറിമായ്ച്ചു
കാർകൂന്തലഴിച്ചിട്ടു

ആഴിവീചികൾ കൊച്ചു
കൈകളാൽ തള്ളി കളി-
ത്തോഴനാം കാറ്റിൻ കൈകൾ
ചിത്രമൊന്നെഴുതവെ,

ആരുവാൻ കമഴ്ത്തിയീ
വാനിന്റെ നീലച്ചായം
കോരിയ താമ്പാളമീ-
ക്കടലിൻ കടലാസിൽ ?

മൂടിടും വിജനത
ചുറ്റിലുമൊരു മുനി
നേടിയ മന:ശാന്തി
പോലെ വന്നെതിരേല്ക്കെ,

പാടല സൌന്ദര്യം ഞാൻ
കാണുന്നു പ്രകൃതിതൻ
പാടവം പണിതീർത്ത
ദിനരാത്രാന്ത്യങ്ങളിൽ

മൂകനായിരിപ്പൂ ഞാൻ
സ്മൃതിതന്നിഴപൊട്ടി-
പ്പോകാതെയുയരുന്ന
വീചികളെണ്ണിത്തന്നെ

കേൾപ്പീല നിൻ കാലൊച്ച
യെങ്കിലും നിൻ ചൈതന്യം
കാണ്മു ഞാൻ മണലിലെ
പാദമുദ്രകൾ തോറും !

10 അഭിപ്രായങ്ങൾ:

  1. ചേട്ടന്റെ മിക്കവാറും കവിതകളിൽ, ചിലതിൽ നിരാശ, ചിലതിലൊക്കെ അശുഭാപ്തി, എങ്കിലും ചിലതിലൊക്കെ അവസാന ഭാഗങ്ങളിൽ ശുഭത്രീക്ഷ ഉണ്ട്. തുടരൂ ഈ കാവ്യസപര്യ.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിതയാകുമ്പോൾ എന്തെങ്കിലും ഒന്നു വേണ്ടേ?

      ഇല്ലാതാക്കൂ
  2. വളരെ നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. മൂകനായിരിപ്പൂ ഞാൻ
    സ്മൃതിതന്നിഴപൊട്ടി-
    പ്പോകാതെയുയരുന്ന
    വീചികളെണ്ണിത്തന്നെ

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്നായിരിക്കുന്നു സർ.ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  5. ജ്യുവൽ ഈ ആദ്യവരവിനും അഭിപ്രായത്തിനും ഒത്തിരി സന്തോഷം

    മറുപടിഇല്ലാതാക്കൂ
  6. കാത്തിരുപ്പുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആയിപ്പോയി പറഞ്ഞത് മുഴുവൻ.

    മറുപടിഇല്ലാതാക്കൂ